പത്തനംതിട്ട ; വിവാദമായ പുല്ലാട്ട് രമാദേവി കൊലക്കേസിലെ പ്രതിയായ ഭർത്താവ് ജനാർദ്ദനൻ നായരെ ഇന്നലെ ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കി തെളിവെടുപ്പിനായി മൂന്നുദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. ഇന്ന് പത്തുമണിക്ക് ശേഷം പുല്ലാട് വടക്കേകവലയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തും. രമാദേവിയെ കൊലപ്പെടുത്തിയ ഈ കേസിൽ ഭർത്താവ് 17 വർഷങ്ങൾക്ക് ശേഷം ആണ് പിടിയിലായത്.

തിരുവല്ല ക്രൈംബ്രാഞ്ച് ആണ് ജനാർദ്ദനൻ നായരെ അറസ്റ്റുചെയ്തത്. തിരുവല്ല ക്രൈംബ്രാഞ്ച് ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ അറസ്റ്റുചെയ്തത്. ചെങ്ങന്നൂർ പോസ്റ്റ്മാസ്റ്ററായി ജോലിയിലിരിക്കെയാണ് ജനാർദ്ദനൻ നായർ ഭാര്യ രമാദേവിയെ കൊലപ്പെടുത്തിയത്. 2006 മെയ് മാസം 26 ന് രമാദേവിയെ വെട്ടേറ്റ് മരിച്ചതിലയിൽ കാണപ്പെട്ടത്.
കൊലപാതകത്തിന് ശേഷം സ്ഥലംവിട്ട ചുടല മുത്തു എന്ന തമിഴ്നാട്ടുകാരനെയാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ, ഇയാളെയോ ഒപ്പം താമസിച്ചിരുന്ന സ്ത്രീയെയൊ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഭാര്യയുടെ കൊലപാതകിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജനാർദനൻ നായർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിരന്തരമായ അന്വേഷണത്തിന് ഒവിൽ ചുടല മുത്തുവിനൊപ്പം താമസിച്ചിരുന്ന സ്ത്രീയെ കഴിഞ്ഞ വർഷം തെങ്കാശിയിൽ നിന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കണ്ടെത്തി.
തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ 75 വയസുള്ള ജനാർദനൻനായർ കുടുങ്ങിയത്. ശാസ്ത്രീയ അന്വേഷണത്തിൽ ആണ് പ്രതിയെ പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിക്ടെക്ടീവ് ഇൻസ്പെക്ടർ സുനിൽ രാജ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട, കൊല്ലം ക്രൈംബ്രാഞ്ച് എസ് പിയായ രാജൻ എന്‍ ൻ്റെ നിർദേശാനുസരണം തിരുവല്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ ആർ പ്രതീകിൻ്റെ മേൽനോട്ടത്തിൽ ഡിക്ടെക്ടീവ് ഇൻസ്പെക്ടർ സുനിൽ രാജ് , സബ് ഇൻസ്പെക്ടർ വിൽസൺ ജോയ്, എ എസ് ഐ ഷാനവാസ്, ഷിബു, നൗഷാദ് അനുരാഗ് മുരളീധരൻ എന്നിവർ ആയിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


