തിരുവനന്തപുരം: കേരളത്തിന്റെ പ്രതിപക്ഷ നേതാവായ പിണറായി വിജയൻ ഏറ്റവും ശക്തമായ കുന്തമുനയെന്നും അത് തകർക്കാമെന്ന് ആരും കരുതേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സെക്രട്ടറിയേറ്റിലേക്ക് നടത്തിയ എൽഡിഎഫ് പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ട് മണിക്കൂർ നടത്തിയത് റെയ്ഡ് ഒരു നാടകമാണെന്നും, മേനോൻ വരവ് കോൺഗ്രസ് രാഷ്ട്രീയത്തോടുള്ള വഞ്ചനയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞു.
മോദിയെ പറയാൻ ഒരു പേടിയും ഇല്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. മോദി ആണ് ഇതിൽ ഒന്നാം പ്രതിയാണ്. ഈ കേസിന് ഒരു ഗൗരവവുമില്ല. ചോദ്യം ചെയ്യണമെങ്കിൽ വിളിപ്പിച്ചാൽ പോരെ ? കോടതിയിലെ കേസുകൾ എല്ലാം തള്ളിപ്പോയതാണ്. ഒരു കേസും നിലവിലില്ല. അതും അവധി ദിവസങ്ങൾ നോക്കി റെയ്ഡ് നടത്തി. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് കരുതേണ്ട. വഴങ്ങാൻ മനസ്സില്ല. വി ഡി സതീശനും മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇ.ഡി റെയ്ഡ് നടത്തിയത്. തോറ്റാൽ എല്ലാം തോറ്റെന്ന് കരുതുന്നവർ അല്ല ഇടതുപക്ഷം. ഒരുപാട് തോൽവികൾ കണ്ടതാണ്. തോൽവി അവസാനമെന്ന് കരുതരുത്. അതിശക്തമായി തിരിച്ചുവരും. പിണറായി പാർട്ടിയുടെ ഏറ്റവും ശക്തമായ കുന്തമുനയാണ്. അത് തകർക്കാമെന്ന് ആരും കരുതേണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

