കുവൈറ്റ് സിറ്റി – ഇന്ന് ദേശീയ അസംബ്ലി (പാർലമെൻറ്) തെരഞ്ഞെടുപ്പ് നടക്കും. രാഷ്ട്രീയ അസ്ഥിരത പതിവായ രാജ്യത്ത് നാലു വർഷത്തിനിടെ നടക്കുന്ന നാലാമത്തെ തെരഞ്ഞെടുപ്പാണിത്. ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഇന്നു രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അസംബ്ലിയിലെ 50 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞതവണ 50ൽ 29 സീറ്റുകളിലും പ്രതിപക്ഷത്തിനായിരുന്നു ജയം. പ്രതിപക്ഷത്തെ ജനൻ ബുഷേഹ്റിയാണ് 2023ൽ ജയിച്ച ഏക വനിത. ദേശീയ അസംബ്ലിയിലെ 15 അംഗങ്ങളെ അമീർ നാമനിർദേശം ചെയ്യും. വനിതകളടക്കം 21 വയസ് തികഞ്ഞ കുവൈറ്റികൾക്കെല്ലാം വോട്ടവകാശമുണ്ട്.
ലയാളികളടക്കം വിദേശ പൗരന്മാർക്കു വോട്ടവകാശമില്ലാത്തതിനാൽ പ്രവാസികൾക്കു തെരഞ്ഞെടുപ്പിൽ വലിയ താത്പര്യമില്ല. എന്നാൽ കുവൈറ്റിൻറെ സാന്പത്തികവളർച്ചയും വികസനവും ഉറപ്പാക്കേണ്ട സർക്കാരും അസംബ്ലിയും വരേണ്ടതു പ്രവാസികളെക്കൂടെ ആവശ്യമാണെന്ന് മലയാളികളായ കെ.ജി. അലക്സാണ്ടർ, വിജയൻ നായർ, സിദ്ദീഖ് വലിയകത്ത്, അനൂപ് ജോൺ പുളിക്കിയിൽ, സുബിൻ അറയ്ക്കൽ, നിക്സൺ ജോർജ് തുടങ്ങിയവർ ചൂണ്ടിക്കാട്ടി.
കുവൈറ്റിനെ ഏറെക്കാലം നയിച്ച നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സാബായുടെ വിയോഗത്തെത്തുടർന്ന് കിരീടാവകാശിയായിരുന്ന ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാ കഴിഞ്ഞ ഡിസംബറിൽ പുതിയ അമീറായി ചുമതലയേറ്റിരുന്നു.


