പത്തനംതിട്ട – എൻഡിഎ സ്ഥാനാർഥി അനിൽ അന്റണി ഇന്നലെ പി.സി. ജോർജിനെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി സന്ദർശിച്ചു. പിസി ജോർജിന് പത്തനംതിട്ട സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട വിവാദം നിലനിൽക്കുന്നതിനിടെയാണ് അനിൽ ആന്റണിയുടെ സന്ദർശനം. വീട്ടിലെത്തിയ അനിലിനെ പി.സി. ജോർജ് മധുരം നൽകി സ്വീകരിച്ചു. അനിലിനോട് പിണക്കമില്ല. പത്തനംതിട്ടയിൽ അനിലിനായി പ്രചരണത്തിനെത്തും. അനിൽ ആന്റണിക്ക് സഭ നേതൃത്വങ്ങളിൽ നിന്ന് പിന്തുണ ലഭിക്കാനായി താൻ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പി.സി. ജോര്‍ജിന്
അതൃപ്തിയെന്നത് മാധ്യമ സൃഷ്ടിയാണെന്ന് അനിൽ ആന്റണി പറഞ്ഞു. അനില്‍ ആന്റണിയെ വിജയിപ്പിക്കുക എന്നത് കേരളത്തിന്റെ ആവശ്യം. ബിജെപിയുടെ മുഴുവന്‍ പ്രവര്‍ത്തകരും പൂര്‍ണ ആത്മാര്‍ത്ഥയോടെ തെരഞ്ഞെടുപ്പിന് പ്രചാരണത്തിനിറങ്ങുമെന്ന് പിസി ജോര്‍ജ്. അനില്‍ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.

ഇന്നലെ വൈകിട്ട് പത്തനംതിട്ടയിൽ എത്തിയ അനിൽ ആന്റണിക്ക് ഊഷ്മളമായ സ്വീകരണമാണ് ബിജെപി പ്രവർത്തകർ ഒരുക്കിയത്. സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് അനിൽ ആന്റണി, പി.സി. ജോർജിന്റെ ആശിർവാദത്തോടെ പ്രചരണം ആരംഭിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടു. മുതിർന്ന നേതാവായ അദ്ദേഹത്തിന്റെ പിന്തുണ തനിക്കുണ്ടാകും. പത്തനംതിട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ വികസന പ്രവർത്തനങ്ങൾ നേരിട്ട് എത്തേണ്ടതുണ്ട്. അതിനായി പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞാൽ ജില്ലക്ക് ആവശ്യമായത് നേടിയെടുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.



ഉന്നത ബിരുദങ്ങൾ നേടിയ യുവാവായ അനിൽ ആന്റണിക്ക് പ്രധാനമന്ത്രിയുമായും, കേന്ദ്ര ബിജെപി നേതാക്കളുമായുള്ള അടുത്ത ബന്ധം പ്രയോജനപ്പെടുത്താനാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കണ്ടുമടുത്ത മുഖങ്ങളിൽ നിന്നുള്ള ഒരുമാറ്റം അനിലിലൂടെ ഉണ്ടായാൽ തീർച്ചയായും പത്തനംതിട്ടക്കത് ഗുണം ചെയ്യും. അടുത്ത ദിവസങ്ങളിൽ അനിലും പ്രചാരണത്തിൽ നിറയുന്നതോടെ പത്തനംതിട്ടയിലും ഒരു ത്രികോണ മൽസരത്തിനു തന്നെ കളമൊരുങ്ങുകയാണ്.


