ഇതാ കാണ്… മോദിയുടെ വികസിത ഭാരതം..ഇന്ത്യയിൽ ഹൈഡ്രജൻ ട്രെയിനും ഓടി !!

India
Print Friendly, PDF & Email

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് നടത്തി. ഹരിയാനയിലെ ജിന്ദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സോനപത്ത് റയെല്‍വേ സ്റ്റേഷനിലേക്കാണ് ട്രെയിന്‍ സര്‍വീസ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈഡ്രജന്‍ ട്രെയിന്‍ ഫളാഗ് ഓഫ് ചെയ്തു. ജിന്ദ്, സോണിപത്ത് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് ട്രെയിന്‍ ഓടുക.

പരമ്പരാഗത ഇലക്ട്രിക് ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി, ഈ ട്രെയിന്‍ ഓവര്‍ഹെഡ് പവര്‍ ലൈനുകളില്‍ നിന്ന് വൈദ്യുതി എടുക്കുന്നില്ല. ഹൈഡ്രജനും ഓക്‌സിജനും തമ്മിലുള്ള രാസപ്രവര്‍ത്തനത്തിലൂടെ ട്രെയിനിനുള്ളില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഈ പ്രക്രിയ ജലബാഷ്പവും താപവും മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ.

റെയില്‍വേയുടെ അഭിപ്രായത്തില്‍, ഇത് പഴയകാലത്തെ നീരാവി, ഡീസല്‍ ട്രെയിനുകള്‍ക്ക് സമാനമാണ്, കല്‍ക്കരി അല്ലെങ്കില്‍ ഡീസല്‍ കത്തിക്കുന്നതിനുപകരം ഹൈഡ്രജന്‍ ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ വരെ ഓടാവുന്ന ഈ ട്രെയിന്‍ നിലവില്‍ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയിലായിരിക്കും ഓടുക. ജിന്ദിനും സോണിപത്തിനും ഇടയിലുള്ള 89 കിലോമീറ്റര്‍ റൂട്ടിലാണ് ഇത് ഓടുക.

പത്ത് കോച്ചുകളുള്ള ഈ ഇന്ത്യന്‍ ട്രെയിനിന് ഏകദേശം 2,600 യാത്രക്കാരെ വഹിക്കാന്‍ കഴിയും, ഇത് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജന്‍ ട്രെയിനാണ്.രാജ്യത്തെ ഏറ്റവും വലിയ റെയില്‍വേ ഹൈഡ്രജന്‍ ഇന്ധനം നിറയ്ക്കുന്ന പ്ലാന്റും ജിന്ദില്‍ നിര്‍മ്മിച്ചിട്ടുണ്ട്, ട്രെയിനുകളില്‍ ഹൈഡ്രജന്‍ ഇന്ധനം നിറയ്ക്കുന്നതിനുള്ള പൂര്‍ണ്ണ സൗകര്യങ്ങളോടെയാണിത്.

കല്‍ക്ക-ഷിംല റൂട്ട് പോലുള്ള പൈതൃക റൂട്ടുകളില്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടിക്കുന്നതും റെയില്‍വേ പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ 12 വര്‍ഷത്തിനിടയിലെ ദ്രുതഗതിയിലുള്ള വൈദ്യുതീകരണം ഡീസലിനെ ആശ്രയിക്കുന്നത് ഗണ്യമായി കുറച്ചു, ഇപ്പോള്‍ ബ്രോഡ് ഗേജ് റൂട്ടുകളില്‍ 99 ശതമാനത്തിലധികവും വൈദ്യുതി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *