അടൂർ – തനിക്കൊപ്പം ബസിൽ വരാനുള്ള അഭ്യർഥന നിരസിച്ച യുവാവിന്റെ തല പാറക്കല്ലു കൊണ്ട് അടിച്ചു തകർത്ത കേസിൽ വിദഗ്ദ്ധരായ മൂന്നു പേർ അറസ്റ്റിൽ. ഏറത്ത് മഹർഷിക്കാവ് മഹേഷ് ഭവനത്തിൽ മഹേഷിന് (36) മർദ്ദനത്തിൽ തലയ്ക്ക് പരുക്കേറ്റ കേസിൽ പുതുശേരിഭാഗം വയല കപ്രയ്യത്ത് വീട്ടിൽ ബെജിൻ (26), പന്നിവിഴ ആനന്ദപ്പള്ളി കൈമലപുത്തൻവീട്ടിൽ അഖിൽ (22), മലമേക്കര കടയ്ക്കൽ തെക്കേതിൽ വീട്ടിൽ വിഷ്ണു (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി എട്ടിനാണ് സംഭവമുണ്ടായത്. ബെജിൻ മഹേഷിനെ തന്റെ കൂടെ ബസിൽ വരാൻ നിർബന്ധിച്ചു. എന്നാൽ മഹേഷ് വിസമ്മതിച്ചു. ഇതിനെ തുടർന്നുള്ള പ്രകോപനത്തിൽ ബെജിൻ പാറക്കല്ല് ഉപയോഗിച്ച് മഹേഷിന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന അഖിലും വിഷ്ണുവും ബെജിന് ഒപ്പം ചേർന്ന് മഹേഷിനെ മർദ്ദിക്കുകയായിരുന്നു. പോലീസ് ഇൻസ്‌പെക്ടർ ആർ.രാജീവ്, എസ്.ഐ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


