മല്ലപ്പള്ളി: പെരുമ്പെട്ടി പട്ടയ വിഷയത്തിൽ സർക്കാർ അനാസ്ഥയ്ക്കെതിരേ പൊന്തൻപുഴ സമര സമിതിയുടെ നേതൃത്വത്തിൽ കൂട്ട ഉപവാസ സമരം പെരുമ്പെട്ടി വില്ലേജ് ഓഫീസിനു മുന്നിൽ നടന്നു. വനമാണെന്ന തെറ്റിദ്ധാരണയിൽ പെരുമ്പെട്ടിയിൽ സർക്കാർ പിടിച്ചുവച്ചിരിക്കുന്നത് 512 കർഷകരുടെ ഭൂമിയാണ്. പൊന്തൻപുഴയിൽ 688 കർഷകർക്കും പട്ടയം ലഭിക്കാനുണ്ട്. വനം വിജ്ഞാപനം അനുസരിച്ച് 2019 ൽ വലിയകാവ് വനത്തിന്റെ അതിർത്തി പരിശോധിച്ചപ്പോൾ കർഷകരുടെ ഭൂമി വനപരിധിക്കു പുറത്താണെന്നു തെളിഞ്ഞതാണ്. എന്നിട്ടും പട്ടയം നൽകാനുള്ള നടപടി അനിശ്ചിതമായി നീളുന്നു. ആലപ്ര വനത്തിന്റെ അതിർത്തിപരിശോധിക്കാൻ 2020 ൽ സർക്കാർ ഉത്തരവുണ്ടായിട്ടും നടപ്പിലാക്കിയിട്ടില്ല.
കർഷകരുടെ ഭൂമിയെ വനമായി തെറ്റിദ്ധരിച്ചു ചില ഉദ്യോഗസ്ഥർ റിപ്പോർട്ട് തയാറാക്കുകയായിരുന്നു. ഈ ധാരണ പുനഃപരിശോധിക്കാനാണ്
സർക്കാർ സർവേ നിശ്ചയിച്ചത്. സർക്കാർ തീരുമാനത്തെ അട്ടിമറിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. വലിയകാവ് – ആലപ്ര വനഭൂമിയുടെ ഉടസ്ഥത സംബന്ധിച്ചു സർക്കാരും ചില സ്വകാര്യ വ്യക്തികളുമായി നടന്നുവന്ന കേസിൽ ഭൂമിയുടെ ഉടമസ്ഥത സ്വകാര്യവ്യക്തികൾക്ക് അനുവദിച്ചുകൊണ്ട് 2018 ൽ ഹൈക്കോടതി വിധി ഉണ്ടായി. ഈ വിധിക്കെതിരേ സർക്കാർ നൽകിയ കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
വനത്തിൽ ഉൾപ്പെട്ട ഭൂമിയെ മാത്രം ബാധിക്കുന്ന ഈ കേസ് കർഷകരുടെ ഭൂമിയെക്കൂടി ബാധിക്കും എന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥരുടെ ഭാഷ്യം. 2018 ൽ കർഷകരുടെ ഭൂമി കേസിൻറെ പരിധിയിൽ വരുന്നില്ലെന്ന് ഹൈക്കോടതി വിധിച്ചിട്ടുണ്ട്. വനം കേസിൻറെ ഒരു ഘട്ടത്തിലും കർഷകർ തർക്കഭൂമിയിൽ ഉണ്ടെന്ന് വനംവകുപ്പോ എതിർ കക്ഷികളോ വാദിച്ചിട്ടില്ല. കർഷകരുടെ പട്ടയാവകാശം തടയാൻ നിലനിൽക്കാത്ത വാദങ്ങൾ ഉന്നയിക്കുകയാണ് ഉദ്യോഗസ്ഥരെന്ന് സമരസമിതി കുറ്റപ്പെടുത്തി.
സമരത്തിന്റെ ഫോട്ടോ പങ്കിട്ടുകൊണ്ടു സുനിൽ ഇലന്തൂർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
പണ്ടൊക്കെ തിരുവോണത്തിന് ആറന്മുളയിലെ സുബ്രഹ്മണ്യൻ മുസത് മാത്രമായിരുന്നു ഉണ്ണാവ്രതം ഇരുന്നത്. പക്ഷെ മുണ്ടയിൽ കോരൻ്റെ മോൻ മുഖ്യമന്ത്രി ആയപ്പോ കെ എസ് ആർ ടി സി പെൻഷൻകാർ, ഗവൺമെൻ്റാശുപത്രിയിൽ ഓപ്പറേഷൻ നടത്തിയപ്പോ കത്രിക ഫ്രീ ആയി വയറ്റിൽ തുന്നിക്കെട്ടി വച്ച പാവം സ്ത്രീ, വനം കൊള്ളക്കാർ പറ്റിച്ച പൊന്തൻപുഴ സമര സമിതി .. അങ്ങനെ എത്ര പട്ടിണി സമരങ്ങൾ !!? ഓണത്തിന് ശമ്പളവും പെൻഷനും അസ്വാൻസ് നൽകുന്നതും കേരള ചരിത്രത്തിലാദ്യമായി മുണ്ടയിൽ വിജയൻ മുടക്കി. പക്ഷെ ഭാര്യക്കും ഭർത്താവിനും നീന്തിക്കളിക്കാൻ ക്ലിഫ് ഹൗസിലെ കുളം വലുതാക്കി. അതിന് ആഴം കൂടി കൂട്ടിയാൽ കേരളം ഗതി പിടിക്കാൻ സാദ്ധ്യതയുണ്ടെന്ന് മറക്കുന്നില്ല. പിന്നെ മുണ്ടയിൽ കോരൻ്റെ മകൻ്റെ സുരക്ഷക്ക് ഒരു ബെറ്റാലിയൻ പൊലീസിനെ ക്കുടി ഏർപ്പാടാക്കി. കൊച്ചുമകനെ സ്കൂളിൽ വിടാൻ ഒരു ഇന്നോവയും രണ്ട് പൊലീസ് വണ്ടിയും വേറെ ! മാവേലിയോട് ഒരു പ്രാർത്ഥനയെ ഉള്ളു. മുണ്ടയിൽ ക്കാരുടെ യു എ ഈ ലെ ബിസിനസ് ഒക്കെ നന്നാക്കണേ. ഈ ഡി പിടിച്ചാ ജെയിലിൽ നല്ല ഫുഡ് കിട്ടണേ ..!?


