മൂലൻസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകൾക്കെതിരേയുള്ള ഇഡി അന്വേഷണം അട്ടിമറിക്കാൻ നീക്കം:

Crime India

കൊച്ചി: വിദേശനാണയ വിനിമയ ചട്ടം ലംഘിച്ച് അറുപതു കോടി ഹവാലാപ്പണം സൗദി അറേബ്യയിലേക്ക് കടത്തിയെന്ന പരാതിയിൽ അങ്കമാലി കേന്ദ്രീകരിച്ചുള്ള പ്രമുഖ വ്യവസായ ഗ്രൂപ്പായ മൂലൻസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകളായ ആറു പേർക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റ് തുടങ്ങിയ പ്രാഥമികാന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ഹൈക്കോടതിയിൽ സത്യവാങ് മൂലം. ജിദ്ദ കേന്ദ്രീകരിച്ചുള്ള സ്‌പൈസസ് സിറ്റി ഫോർ ഫുഡ് സ്റ്റഫ്‌സ് വെയർ ഹൗസ് കമ്പനിയിൽ നിക്ഷേപം നടത്തിയെന്നാണ് പരാതി. ഈ പരാതിയിന്മേൽ മൂലൻസ് ഗ്രൂപ്പിന്റെ ഡയറക്ടർമാർക്കെതിരേ ഇഡി പ്രാഥമികാന്വേഷണം നടത്തി കഴമ്പുളളതായി കണ്ടെത്തിയിരുന്നു. ഇതിന്മേലുളള തുടരന്വേഷണമാണ് അട്ടിമറിക്കാൻ നീക്കം നടക്കുന്നത്.

കേന്ദ്ര-കേരള സർക്കാരുകളിൽ ഒരേ പോലെ സ്വാധീനമുള്ള ഒരു മുതിർന്ന പ്രതിനിധിയും അദ്ദേഹത്തിന്റെ മകനും ചേർന്നാണ് അട്ടിമറി ശ്രമം നടത്തുന്നത് എന്നാണ് ആരോപണം. ഇവരുടെ ശ്രമഫലമായി കൊച്ചി ഇഡി യൂണിറ്റിന് മേൽ വൻ സമ്മർദമാണുള്ളതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത രേഖകൾ വരെ വിട്ടു നൽകാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അറിയുന്നു.

സൗദിയിൽ വിദേശ മൂലധന നിക്ഷേപം അതാത് രാജ്യത്തെ കറൻസിയായിട്ട് വേണം നടത്താനെന്നാണ് ചട്ടം. ഇവിടെ നിന്ന് 60 കോടി രൂപയ്ക്കുള്ള മൂലധന നിക്ഷേപം മൂലൻസ് സഹോദരന്മാരായ സാജു, ജോസ്, ജോയ് എന്നിവർ ജിദ്ദ കമ്പനിയിൽ നടത്തിയെന്നാണ് പരാതി. ഇത് തെളിയിക്കുന്ന രേഖകൾ ലഭിച്ചതിനെ തുടർന്ന് സാജു മൂലൻ, ജോസ് മൂലൻ എന്നിവരിൽ നിന്ന് ഇ.ഡി മൊഴിയെടുത്തു. ജോയ് മൂലൻ നിലവിൽ വിദേശത്താണുള്ളത്. ഇവരുടെ ഭാര്യമാരാണ് മറ്റ് ഷെയർ ഉടമകൾ. സൗദിക്കാരനായ സ്‌പോൺസറുമുണ്ട് ഷെയർ.

വിദേശനിക്ഷേപത്തിനായി 60 കോടി രൂപ കൊണ്ടു പോയത് ബാങ്ക് മുഖാന്തിരമല്ലെന്ന സംശയത്തിലാണ് അന്വേഷണം നടക്കുന്നത്. സൗദി കൊമേഴ്‌സ് മന്ത്രാലയത്തിലെ കൊമേഴ്‌സ്യൽ രജിസ്റ്ററിൽ നിന്ന് ലഭിച്ചിട്ടുള്ള വിവരം അനുസരിച്ച് ജിദ്ദ കേന്ദ്രീകരിച്ചുള്ള കമ്പനിക്ക് 2.70 കോടി സൗദി റിയാലാണ് ആകെയുള്ള പ്രവർത്തന മൂലധനം. അങ്കമാലിയിൽ മൂലൻസ് ഇന്റനാഷണൽ, മൂലൻസ് ഫാമിലി മാർട്ട് എന്നീ സ്ഥാപനങ്ങൾ ഇവർക്കുണ്ട്. വിദേശത്തും ഇവർ സൂപ്പർമാർക്കറ്റുകളും മറ്റും നടത്തി വരുന്നുണ്ട്.

ഹവാലാപ്പണം കടത്തിയെന്ന പരാതിയിൽ ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുകയാണ്. ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ നാലാഴ്ച സമയം വേണമെന്ന് ഇഡിയുടെ കോൺസൽ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് അട്ടിമറി നീക്കം തകൃതിയായി നടക്കുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *